Saturday, March 24, 2007

പ്രേതം

കുട്ടികാലതെക്കുറിചും, കുഞ്ഞച്ചന്‍ കോട്ടയം കുഞ്ഞച്ചനായ കഥയെക്കുറിചുമെഴുതമെന്നാണ് ആദ്യം കരുതിയതു. പിന്നീടാണോര്‍ത്തതു കുഞ്ഞച്ചന്‍ പോലും മറക്കാനാഗ്രഹിക്കുന്ന ആ കാലത്തെക്കുറിച്ചെഴുതിയാല്‍ ആരു വായിക്കനാണു. നമ്മുടെ ബ്ലോഗ് ഹിറ്റാകണമെന്നണു ജോയിക്കുട്ടി പറഞ്ഞിട്ടുള്ളതു. അതുകൊണ്ടു മറ്റൊരു വിഷയത്തെക്കുറിച്ചെഴുതാം

കുഞ്ഞച്ചനു തീരെ വിശ്വാസമില്ലയിരുന്ന ഒരു സംഭവമായിരുന്നു പ്രേതങ്ങള്‍.പക്ഷെ ആ രത്രി അതെല്ലാം മാറ്റിമറിചു.
ഞാനും പാപ്പിച്ചനും...... . പിന്നെം പാപ്പിച്ചെന്‍. ഞാനും പാപ്പിച്ചെനും അങ്ങണെയാണു.നമ്മുടെ ദാസനെം വിജയനെം പോലെ. പക്ഷെ പാപ്പിച്ചനെക്കുറിചു ഞാന്‍ പിന്നെ പറയാം.

IAS (ഇരുട്ട് അടി സര്‍വ്വീസ്) ഇന്നു മാന്യമായ ഒരു ജോലിയായിരിക്കാം. എന്നാല്‍ കുഞ്ഞച്ചന്‍ സര്‍വ്വിസിലുണ്ടായിരുന്ന കാലത്തു അതല്ലയിരുന്നു സ്ഥിതി. വലിയ റിസ്ക്കുള്ള ജോലിയായിരുന്നു അതു. എന്നിരുന്നാലും കുഞ്ഞച്ചന്‍ ജോലിയില്‍ ആത്മാര്‍ത്ഥ കാണിച്ചിരുന്നു. ഏല്പിചിരുന്ന ജോലി കൃത്യമായി ചെയ്തു കൊടുത്തിരുന്നു. അങ്ങിനെ പാലായിലെ ഒരു മുതലാളിക്കു (അദ്ദേഹം ഇപ്പൊള്‍ ജീവിച്ചിരിക്കുന്നുണ്ടാകം എന്നതു കൊണ്ടു പെരു വെളിപ്പെടുത്തുന്നില്ല) ഞങ്ങളുടെ സര്‍വ്വീസ് നള്‍കിയിട്ടു കേറാപാറയില്‍ തിരിച്ചു ഞാനും പാപ്പിച്ചെനും എത്തിയപ്പോള്‍ ഏകദേശം പാതിരാ കഴിഞ്ഞിരുന്നു.
( തുടരും...)

കുഞ്ഞച്ചനിവിടെ............?

കുഞ്ഞച്ചനിവിടെന്തു കാര്യം എന്നവും നിങ്ങള്‍ ആലോചിക്കുന്നത്. നിങ്ങള്‍ ചിന്തിക്കുന്നുണ്ടകാം കഞ്ഞച്ചന്‍ ഒരു പഴഞ്ചനാണെന്ന്. പക്ഷെ അങ്ങിനെയല്ല. പുതിയ രീതികളുമായി പൊരുത്തപ്പെടന്‍ കുഞ്ഞച്ചനു കുറചു സമയമെടുത്തെന്നിരിക്കും. അതു തന്നെയാണിവിടെയും സംഭവിച്ചതു. കുറിച്ചു ആദ്യം കേട്ടറിഞ്ഞപ്പോള്‍ അതു അനാവശ്യമായ ഒന്നാണെന്നാണു കരുതിയതു. അതിന്റെ ചീത്ത വശത്തെക്കുറിച്ചു ഒരുപാടു പേര്‍ കുഞ്ഞച്ചനോട് പറഞ്ഞും തന്നു അങ്ങിനെ ഇതുമേതൊ കലികാലവിക്രിയമാണെന്നു കുഞ്ഞച്ചന്‍ കരുതിപോന്നു.


ഈയിടെ ബോബി, നമ്മുടെ പാപ്പിച്ചെന്റെ മോന്‍.....
അല്ല! നിങ്ങള്‍ക്കു പപ്പിച്ചെനെ അറിയില്ലല്ലോ
പോട്ടെ എന്റെയൊരു ഫ്രെണ്ടാണു പാപ്പിച്ചന്‍. അവനെക്കുറിച്ചു ഞാന്‍ പിന്നെ വിസ്തരിചു പറയാം. പാപ്പിച്ചെന്റെ മോനാണു ബോബി. എനിക്കവന്‍ മകനെപ്പൊലെയാണ്. അതേ സ്നെഹമാണ് അവനു തിരിച്ചിങ്ങോട്ടും. അവനിപ്പൊള്‍ അമേരിക്കയില്‍ വലിയ ഉദ്യേകമാണ്`. അവന്‍ അമേരിക്കയില്‍ പോയിട്ട് ആദ്യമായി തിരിച്ചു വന്നപ്പോള്‍ കുഞ്ഞച്ചനു കൊണ്ടു വന്നു ത്ന്നതണീ ‘കമ്പ്യട്ടറ്’. കഴിഞ്ഞ തവണ വന്നപ്പോഴാണു ഇന്റെര്‍‌നെറ്റ` എടുത്തു തന്നിട്ടു പോയതു. ഇപ്പോഴെനിക്കവനെ കണ്ടുകൊണ്ടു സംസാരിക്കാം.ഏഴു കടലിനുമപ്പുറമിരിക്കുന്ന അവനെ ഇവിടെ ഈ ഓടാംകെറാ മൂലെലിരിക്കുന്ന എനിക്കു കണ്ടു കെണ്ടു സംസാരിക്കാം. കലികാലവിക്രിയകളെ.

അവനണിതിന്റെ സൂത്രപണികള്‍ എന്നെ പഠിപ്പിച്ചു തന്നതും. നാലാം ക്ലസ്സും ഗുസ്തിയും കൈമുതലായുള്ള കുഞ്ഞച്ചനു ഇഗ്ലിഷുമറിയാം ക്മ്പ്യൂട്ടറുമറിയാം. അതു കുഞ്ഞച്ചന്റെ മിടുക്കു. ടൌണില്‍ ജോലിയുള്ള ജോയിക്കുട്ടിയാണ് നമ്മുടെ കമ്പ്യൂട്ടര്‍ പണിമുടക്കുമ്പോള്‍ വന്നു നെരെയാക്കുന്നതു. ഇപ്പൊഴെനിക്കു താങ്ങും തണലുമായി നാട്ടിലവന്‍ മാത്രമെയുള്ളൂ.

ജോയിക്കുട്ടിയാണു ബ്ലോഗുകളെക്കുറിച്ചു പറഞ്ഞു തന്നതു. എന്റെ പഴയ സാഹസിക കഥകള്‍ പലതും പലതവണ കെട്ടു മുഷിഞ്ഞപ്പൊള്‍ അവനാണു പറഞ്ഞതു ‘അച്ചായനിനിം ബ്ല്ലോഗില്‍ എഴുതു, എല്ലാവരും കേട്ടു രസിക്കട്ടെ’. കേട്ടപ്പൊള്‍ കൊള്ളാമന്നെനിക്കും തോന്നി. മാത്രമല്ല മരിക്കുന്നതിനു മുന്‍പു കുഞ്ഞച്ചനു പലതും പറയാനുണ്ടു. അതു ഇതു വഴിയെങ്കിലും പറയണം.